Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers

Wayanad

വേനൽ കനക്കുന്നു ; ജില്ലയിലെ കൃഷികൾ പ്രതിസന്ധിയിൽ

സുൽത്താൻ ബത്തേരി: ചൂട് അസഹ്യമായി വർധിക്കുകയും വേനൽ മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ കൃഷി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകളുടെ വളർച്ചയെ നിലവിലെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.തുടർച്ചയായ ദിവസങ്ങളായി ഉയർന്ന താപനില തുടരുന്നതും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതുമാണ് പ്രധാന പ്രശ്നം.

കുരുമുളക് തോട്ടങ്ങളിൽ വള്ളികൾ ഉണങ്ങി വീഴുന്ന അവസ്ഥയും കാപ്പി തോട്ടങ്ങളിൽ പുതിയ കൊന്പുകളുടെ വളർച്ച മന്ദഗതിയിലായതും കർഷകരെ ആശങ്കപ്പെടുത്തുന്നു. വാഴ കൃഷിയിൽ ഇലകൾ കരിഞ്ഞു പോകുന്നതും വിളവിൽ കുറവ് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ജില്ലയിലെ ഭൂരിഭാഗം കർഷകർക്കും ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെറുകിട കർഷകർ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

കിണറുകളും ചെറുകുളങ്ങളും വറ്റിത്തുടങ്ങിയതോടെ ജല ലഭ്യത തീരെ കുറഞ്ഞിരിക്കുകയാണ്.വേനൽമഴ വൈകുന്നതോടെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്ക കർഷകർക്കിടയിൽ വ്യാപകമാണ്.
അടിയന്തരമായി ജലസേചന പദ്ധതികൾ നടപ്പാക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

Agriculture

മൂത്തോരുടെ കൃഷിക്കൂട്ടം

അറുപതുകഴിഞ്ഞവർ കൃഷിയിലെന്തു കാട്ടാനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ അറുപതല്ല, എഴുപത് കഴിഞ്ഞാലും കൃഷിയിൽ ചില നല്ല കാര്യങ്ങൾ കാണിക്കാനുണ്ടെന്ന് കോട്ടയം പാന്പാടി എലിക്കുളം ഗ്രാമപഞ്ചായത്തിലെ "കൃഷിനിറവ്@എലിക്കുളം 60+’’ ന്‍റെ അംഗങ്ങൾ തെളിയിച്ചു.

സംസ്ഥാന കൃഷിവകുപ്പിന്‍റെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ പൊതു കൂട്ടായ്മയായ "നിറവ് 60+’ ന്‍റെ ചില പ്രവർത്തകർക്ക് കൃഷിക്കൂട്ടങ്ങൾ കൂടിയാലെന്ത് എന്ന ചിന്തയുദിച്ചത്.

ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും പ്രസിഡന്‍റ് ജിമ്മിച്ചൻ ഈറ്റത്തോട്ട, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എസ്. ഷാജി എന്നിവരുടെ സ്നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും കൂടെയായപ്പോൾ ഒന്നല്ല എട്ടു കൃഷിക്കൂട്ടങ്ങളാണ് പിറവിയെടുത്തത്.

ആദ്യഘട്ടമായി കൃഷിയിൽ താല്പര്യമുള്ള മുതിർന്നവരുടെ കർഷകസംഗമം പഞ്ചായത്തു തലത്തിൽ സംഘടിപ്പിച്ചു. ന്ധഹാപ്പിനസ്‌സ് പാർക്കിലെ ആദ്യകൂടിച്ചേരൽ മുതിർന്നവർക്ക് കൂടുതൽ ഉൗർജ്ജവും ഉന്മേഷവും പകരുന്ന ഒന്നായിരുന്നുവെന്ന് നിറവ് 60+ന്‍റെ പ്രസിഡന്‍റ് കെ.എൻ. രാധാകൃഷ്ണപിള്ള പറഞ്ഞു.

ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഗോപിനാഥപിള്ളയും അതിന് കൃഷികാര്യങ്ങളെ എങ്ങനെ മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി ഓഫീസർ കെ. പ്രവീണ്‍, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയിയും വിശദീകരിച്ചു.

മലനാടിന്‍റെ പ്രധാന ഭക്ഷണയിനമായ കപ്പയും, കാന്താരിയും കട്ടനുമൊക്കെ നുകർന്ന് ഗൗരവതരമായ ചർച്ചയിലേക്കു കടന്നു. കൃഷി ഭവനിൽനിന്നു പച്ചക്കറി വിത്തുകളും ഇതര നടീൽ വസ്തുക്കളും കൃഷിലഘുലേഖകളും നൽകി.

 

 

 

District News

കുട്ടിക്കര്‍ഷകരെ പ്രോത്സാഹിപ്പിച്ച് കേന്ദ്രമന്ത്രി

രാമപുരം: കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ കൃഷിയെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യമാണെന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. രാമപുരം എസ്എച്ച് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിയിടം സന്ദര്‍ശിച്ച് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് ലിസമ്മ മത്തച്ചന്‍, ഫാ. തോമസ് കിഴക്കേല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജാ സിഎംസി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.

വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിഷരഹിത പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും മീന്‍കുളത്തിന്‍റെയും കൃഷി നേരില്‍ കണ്ടറിഞ്ഞ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്നങ്ങളെ പ്രശംസിച്ചു.

ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പയസ് തച്ചുമുറി, പിടിഎ പ്രസിഡന്‍റ് ദീപു എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

District News

വയനാട്ടിൽ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി: കർഷകർക്ക് ആശ്വാസം

വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.

പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.

ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.

Latest News

Up